Wednesday, July 27, 2011

അമ്മയുടെ ഒസ്യത്ത്

മണ്ണ് മക്കള്‍ക്കായി വീതം വെക്കുമ്പോള്‍ ആറടി മണ്ണ് എന്റെ ചുടലക്കായി മാറ്റി വെക്കുന്നു.. അന്നെങ്കിലും ഒരു തുള്ളി കണ്ണീര്‍ അമ്മക്ക് വേണ്ടി നീക്കി വയ്ക്കുക. കോടി മുണ്ടിനും, തോര്ത്തിനുമായി ആരെയും ഓടിക്കണ്ട.. അവകാശികളെ കാത്തു അത് അലമാരയില്‍ ഭദ്രമായി ഇരുപ്പുണ്ട്‌. ചേതനയറ്റ ദേഹം കുളിപ്പിക്കരുത്, അതിനെ നഗ്നമാക്കി മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു ആത്മാവിന്റെ മാനം കെടുത്തരുത്... കുഴിയില്‍ അടക്കം ചെയ്യുന്നതോടെ ചടങ്ങുകള്‍ തീര്‍ക്കണം.. മക്കളെല്ലാം തിരക്കുള്ളവര്‍ ആണ്.. നടുമുറിയില്‍ നിലവിളക്ക് കൊളുത്തി വെക്കരുത്... മകള്കും, മരുമോള്‍ക്കും ഫാനില്ലാതെ പറ്റില്ല, അവര്‍ പ്രാകും.. രാവിലെയുള്ള ബലിതര്‍പ്പണം വേണ്ട.. അമേരിക്കയിലുള്ള മകന് തണുത്ത വെള്ളത്തിലെ കുളി തീരെ പറ്റില്ല.. ചാക്കാല കാണാന്‍ ബന്ധുക്കളും, പരിചയക്കാരും വരേണ്ട.. കാരണം അടുകളയില്‍ പുകയൂതി ചായ ഉണ്ടാക്കിയൊന്നും മരുമോള്‍ക്ക് പരിചയമില്ല.. പുലകുളി, എന്ന പേരില്‍ ചടങ്ങുകള്‍ നടത്തി സദ്യയുണ്ടാക്കി ആരെയും ഊട്ടണ്ട, അവര്‍ക്ക് സദ്യക്ക് കുറ്റം പറഞ്ഞു പോവനല്ലേ., പിന്നെ അതിന്റെ ചിലവിന്റെ പേരില്‍ മക്കള്‍ തമ്മില്‍ ഒരു കശപിശ വേണ്ട... പതിനാരടിയന്തിരത്തിന് ബലിതര്‍പ്പണ യാത്ര വേണ്ട.. അമ്മ പൂര്‍ണ്ണമായ ആത്മ സംത്രിപ്തിയോടെയാണ് പോവുന്നത്... മക്കളെയും മരുമക്കളെയും ഒരു പോലെ കണ്ടു, ഒന്നിനും ഒരാളെയും ബുദ്ധിമുട്ടിക്കാതെ, ആശ്രയിക്കാതെ..ഇനി ആത്മാവിനെ ത്രിപ്തിപ്പെടുതെണ്ട കാര്യമില്ല.. അത് ഗതി കിട്ടാതെ അലയുകയുമില്ല..

അതിന്റെ കര്‍മം മക്കളായി നിലനില്‍ക്കുന്നുണ്ടല്ലോ...

നിങ്ങളിലൂടെ നിങ്ങളുടെതും...

--

No comments:

Post a Comment