Saturday, May 28, 2011

ഒരു യാത്ര..

ഒരിക്കല്‍ അപരിചിതര്‍ ആയിരുന്നു. യാത്രയുടെ അന്ത്യത്തില്‍ പരിചിതര്‍ ആയി മാറുകയും..

അത് സൌഹൃദത്തിലേക്കും, പതുക്കെ പ്രണയത്തിലേക്കും..

തുടര്‍ന്നുള്ള യാത്രക്ക് എന്ത് മധുരം. തോളോട് തോള്‍ ചേര്‍ന്ന്, നെടുവീര്‍പ്പുകള്‍ തമ്മില്‍ ലയിച്ചു... കൈകോര്‍ത്തു നടക്കുമ്പോള്‍ അഴുക്കു കൂനയില്‍ തിമിര്‍ക്കുന്ന എലികളോട് പോലും ഇഷ്ടം തോന്നി.

ഓരോ മഴത്തുള്ളിയും കവിത വിരിയിക്കുകയും. അതുവരെ അറിയാത്ത പദങ്ങള്‍ കടലാസ്സില്‍ നിരന്നു.

വിവാഹത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ലോകം കീഴടക്കിയ പരിവേഷം. അത്താഴം പുറമേ നിന്നും. ഭാര്യം അടുക്കളയില്‍ പുക കുടിച്ചു നരകിക്കേണ്ടവളല്ല എന്ന പഴയ വാക്യം പ്രാവര്‍ത്തികമാക്കി. സിനിമ ശാലയില്‍ നിന്നും രണ്ടാമത്തെ പ്രദര്‍ശനവും കണ്ടിറങ്ങി തെരുവിന്റെ വിജനതയിലൂടെ നടക്കുമ്പോള്‍ തങ്ങളൊഴികെ മറ്റാരും ജീവിക്കുന്നില്ലെന്ന് സംസാരത്തിലൂടെ ഉറപ്പിച്ചു.

എവിടെയാണ് ഇടയ്ക്കു തങ്ങള്‍ക്കു പാളിയത്? കോടതി വരാന്തയില്‍ ഊഴം കാത്തു നില്‍ക്കുമ്പോള്‍ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ ഇഴഞ്ഞു നടുങ്ങി.

അവള്‍ അങ്ങനെ അല്ലായിരുന്നല്ലോ...

അവന്‍ അങ്ങനെ അല്ലായിരുന്നല്ലോ..

വഴി പിരിയുമ്പോള്‍ ഒരു ഭാരം ഒഴിഞ്ഞ പ്രതീതി... പിരിഞ്ഞു.. ഇനി ഒരാള്‍ മറ്റേ ആള്‍ക്ക് വേണ്ടി താഴണ്ട. നേരം വെളുക്കുമ്പോള്‍ ദുര്‍ മുഖം കണ്ടു മടുക്കണ്ട.

Sunday, May 22, 2011

സന്ധ്യ മയങ്ങി തുടങ്ങി..കിളികള്‍ കൂടണയാനും. നഗരം തിരക്കില്‍ ആണ്. ഇരുട്ടിനു കനം വെച്ച് തുടങ്ങുന്നു. കൂടണയാന്‍ വെമ്പുന്ന കിളികളില്‍ ഒന്നായി അവളും.. ചുറ്റിലും ഉയരുന്ന കഴുകന്‍ കണ്ണുകളില്‍ നിന്നും,അര്‍ഥം വെച്ച നോട്ടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവള്‍ ചിറകടിച്ചു കൊണ്ടിരുന്നു.. ഇല്ല. നിസ്സഹായതയാണ് ചുറ്റും...അബലയാണ്, സുരക്ഷിതയല്ല താന്‍..എവിടെയാണ് അഭയം..പെണ്ണായി പിറക്കേണ്ടിയിരുന്നില്ല.. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് തന്നെ തിരിച്ചു പോവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ .. അവിടെ തന്നെ അമ്മയുടെ ചൂടും പറ്റി ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍..
മറവിയുടെ സെമിത്തേരിയില്‍
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക്‌
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന
പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു;
...നീ ഞാന്‍ തന്നെയായിരുന്നെന്ന്‌
ഒരിക്കല്‍ വിളിച്ചുപറഞ്ഞ
സ്വപ്‌നങ്ങളുടെ പേരില്‍.
നിനക്ക്‌ മാപ്പു നല്‍കുന്നു
മറവിയെ മറച്ച ഹൃദയത്തിന്റെ
ആര്‍ദ്രതയുടെ പേരില്‍...

യാത്ര..

ആത്മഹത്യ അവള്‍ക്കു ഭയമായിരുന്നു. ഭീരുത്വം കൊണ്ടല്ല....
മരണത്തില്‍ പോലും തന്റെ ആത്മാവിനെയും, ശരീരത്തെയും, വാക്കുകള്‍ കൊണ്ടു കുത്തിനോവിക്കുവാന്‍ , പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ ഉള്‍പ്പെടെ... എല്ലാവരും ഉണ്ടാവുമെന്ന് അവള്‍ക്കറിയാം..
എന്നിട്ടും..മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക്‌ , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു ...അവള്‍ പോയി..