Friday, June 8, 2012

മരണം മണക്കുന്ന ആ ഐ സി യു ശീതിളിമയില്‍ മസ്തിഷ്കം അവസാന തുടിപ്പിനെ വാരിപ്പുണര്‍ന്നപ്പോള്‍, മറ്റാര്‍ക്കോ വഴികാട്ടുവാന്‍ വിധിച്ചുകൊണ്ട് വേര്‍പ്പെട്ടുപോകുന്ന ആ മിഴികള്‍, രണ്ടുതുള്ളി പൊഴിച്ചു.. ഹൃദയം ഒന്നു പിടച്ചു.. അത് ദേഹിയെ വിട്ടൊഴിയുന്ന നൊമ്പരമോ ....? അതോ മറ്റൊരു ദേഹത്തിലേക്കുള്ള കൂടുമാറ്റത്തിന്‍ മനം നൊന്തുള്ള പിടച്ചിലോ ... ?
ഇരുള്‍ വീണ ആകാശത്തില്‍ ഭൂമിയെ പെയ്തൊഴിയാന്‍ വെമ്പി നിന്ന കാര്‍മേഘം പോലെ എന്റെ മിഴിയില്‍ കൂടു കൂട്ടുകയാണ് ഒരു കാര്‍മേഘശലകം.. എന്നിലും മഴ പെയ്യിക്കുവാന്‍ എന്നിലെ നൊമ്പരങ്ങള്‍ പെയ്തൊഴിയാന്‍...