അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹമാണ്..അതിലൂടെ അവള്‍ സ്ത്രീത്വത്തിന്റെ പൂര്‍ണ്ണതയില്‍ എത്തി ചേരുന്നു..എന്നലെപ്പോള്‍ കേരളത്തില്‍ നടക്കുന്ന ആനുകാലിക സംഭവങ്ങള്‍ നോക്കിക്കാണുമ്പോള്‍ ഒരു കുഞ്ഞിനെ പ്രസവിക്കുന്നതും തെറ്റാണോ എന്ന് ചിന്തിച്ചു പോവുകയാണ്.......മനസാക്ഷി ഇനിയും മരവിച്ചിട്ടില്ല എന്ന് .കരുതുന്ന പ്രിയ സുഹൃത്തുക്കള്‍ അറിയാന്‍ ആണ് ഈ സംഭവം ഞാന്‍ എഴുതുന്നത്.
നാല് മാസം പ്രായമുള്ള കുഞ്ഞു...നല്ല ആരോഗ്യം ഉണ്ടായിരുന്ന കുട്ടി കുറച്ചു ദിവസമായി നിലവിളിക്കുന്നു..മുലപ്പാല്‍ ചര്‍ദ്ദിക്കുകയും..വായില്‍ വ്രണങ്ങളും.. .. ആദ്യ പരിശോധനയില്‍ ഡോക്ടര്‍ക്ക് ഒന്നും പിടി കിട്ടിയില്ല. എങ്കിലും നാവിലെ വൃണവും, ദുര്‍ഗന്ധവും ഡോക്ടറെ മറ്റൊരു വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
കുട്ടിയെ കളിപ്പിക്കുന്നത് ആരൊക്കെ ? പരിചയക്കാര്‍ തന്നെ... കുട്ടിയെ ആരെങ്കിലും എടുത്തുകൊണ്ടു പോകാറുണ്ടോ?അടുത്ത വീട്ടിലെ പയ്യന്‍ സ്ഥിരമായി കുഞ്ഞിനെ എടുത്തു കൊണ്ട് പോവാരുള്ളത് അമ്മ സൂചിപ്പിച്ചു .. തുടര്‍ന്നുള്ള പരിശോധനയില്‍ വയറ്റില്‍ ശുക്ലത്തിന്റെ അടയാളങ്ങള്‍ കാമമായി തുറിച്ചു നോക്കി. ഞെട്ടലോടെ ഡോക്ടര്‍ .. ആ നേരം എന്ത് പറയണം എന്നറിയാതെ വിഷമിച്ചു.
മുലപ്പാല്‍ മണം ഒഴിയാത്ത നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ നാവിലേക്ക് ഫണം വിടര്‍ത്തിയ ക്രൂരമായ കാമ ചിരി.
വാദി സമൂഹത്തില്‍ അറിയപ്പെടാത്തവര്‍ , പണമില്ലാത്തവര്‍ ...
പ്രതി ഭാഗത്തിന്റെ എടുത്താല്‍ പൊങ്ങാത്ത സ്വത്തിന്റെ അഹങ്കാര വലുപ്പത്തില്‍ ഭീഷണി വിജയിച്ചു.
ആ മാതാ പിതാക്കള്‍ എന്റെ ആരുമല്ല. വായനക്കാരുടെയും ആരുമല്ല. അതുകൊണ്ട് നാം എന്തിനു അതിനു കണ്ണ് കൊടുക്കണം എന്നാവാം മലയാളി മനസ്സിന്റെ സ്വകാര്യ സംഭാഷണം....
പക്ഷെ ആ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മുഖം എന്നെ വേട്ടയാടുന്നു..
അതിന്റെ നിലവിളി എന്റെ ഉറക്കം കെടുത്തുന്നു...നമ്മുടെ നാട്ടില്‍ കുറ്റം ചെയ്യുന്നവന് എന്ത് ശിക്ഷയാണ് കിട്ടുന്നത്..എന്തിനും മാനസിക വൈകല്യം എന്നാ മുദ്ര ചാര്‍ത്തി കുറ്റവാളികള്‍ രക്ഷപ്പെടുന്നു...അമ്മമാരേ..ഒന്ന് മാത്രം ഓര്‍ക്കുക..ചെകുത്താന്മാരും, കഴുകന്മാരും,ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായകളും നമുക്ക് ചുറ്റിലും ഉണ്ട്.. സ്വന്തം മാതാ പിതാക്കളുടെ അടുക്കല്‍ മാത്രം ആണ് അവര്‍ സുരക്ഷിതര്‍..ചുറ്റിലും നടക്കുന്ന ക്രൂരതകളെ കുറിച്ച് ബോധവാന്മാര്‍ ആവുന്ന വരെയെങ്കിലും അവരെ നമ്മുടെ ചിറകിനടിയില്‍ കൊണ്ട് നടക്കുക..
അറിയാതെ പറഞ്ഞു പോകുന്നു, സ്ത്രീയെ നീ പ്രസവിക്കാതിരിക്കുക..
ഒരു കുഞ്ഞുപൈതലിന്‍ നിഷ്കളങ്കത
പൊഴിയുന്നതെപ്പോളെന്നാരു കണ്ടു
വെറുമൊരു മുഖം മൂടിയായി
മാനവജീവിതം കൂത്താടുന്നു....
Wednesday, June 29, 2011
Tuesday, June 28, 2011
പിറക്കാതെ പോയ കുഞ്ഞിന്റെ ഡയറി കുറിപ്പില്‍ നിന്നും
.ജൂണ്‍-15
---------
...ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പറ്റി പിടിച്ചിരിക്കുന്നു..
ജൂണ്‍-22
---------
ഇപ്പോള്‍ ഞാനൊരു കോശമായി..
ജൂലായ്-5
----------
അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന്‍ പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..
ജൂലായ്-26
------------
എനിക്കിപ്പോ അമ്മ പോഷണങ്ങള്‍ തരാന്‍ തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു അമ്മെന്നോട് നന്നായി ഭക്ഷണം കഴിക്കാന്‍..
-ആഗസ്റ്റ്3
----------
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാന്, സ്കാനിങ്ങിനു പോവാന്‍..അച്ഛന്‍ അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്‍ കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്‍.. ഡോക്ടര്‍ സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില്‍ ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു..
ആഗസ്റ്റ്-12
-----------
എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്‍ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്‍ കൊതിയായി എനിക്ക്..
ആഗസ്റ്റ്-25
------------
അമ്മ വീണ്ടും സ്കാനിങ്ങിനു....അച്ഛന്‍ ചോദിക്കാ ഡോക്ടറോട് ഞാന്‍ എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന്‍ ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ എന്റെ പ്രതിഷേദം അറിയിച്ചു..ഞാന്‍ അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര്‍ പറഞ്ഞല്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്‍കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം വാടിയോന്നു എനിക്കൊരു തോന്നല്‍..അച്ഛനും അമ്മയും ഇന്നു മൌനികള്‍ ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടും
, അമ്മമ്മയോടും അച്ഛന്‍ പറയാണ്‌എനിക്ക് വളര്‍ച്ച പോരെന്നു..രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്നു..എനിക്ക് സങ്കടാവുന്നു, ഞാന്‍ കുറെ ഇളകി നോക്കി. ..ഇല്ല ന്റെ അമ്മേന്റെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്‍ കോടിയില്‍ ചുറ്റി ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി..
സെപ്റ്റംബര്‍-3
-----------------
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്‍..ഓപ്പറേഷന്‍ ടേബിളില്‍ അമ്മയെ ഡോക്ടര്‍ സൂചി വെച്ചപ്പോള്‍, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില്‍ ഡോക്ടര്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്‍ക്ക് വന്നപ്പോള്‍ ഞാന്‍ പേടിച്ചു മാറി.. എന്റെ പ്രതിഷേദം വക വെക്കാതെ എന്റെ കുഞ്ഞു കാല്‍ വിരലുകളെ അവര്‍ ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.. പിന്നെ എന്റെ കാലുകള്‍, കൈകള്‍ ഉടല്‍ എല്ലാം 15 മിനിറ്റ് കൊണ്ട് അവര്‍ കലക്കിയെടുത്തു..
നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന്‍ കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..
അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്‍പ്പടവുകള്‍ കയറി യാത്ര തുടര്‍ന്നു. ഇനിയുള്ള കുറിപ്പിന് തീയതികളില്ല. കലണ്ടര്‍ തൂങ്ങാത്ത ചുവരുകള്‍ ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...
അവിടെ എത്തിയപ്പോള്‍ എന്റെ പ്രായത്തില്‍ ഉള്ള കുറെ കുട്ടികള്‍, കുഞ്ഞു ചേച്ചിമാര്‍.. അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്‍.. അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു.. ചേച്ചിമാര്‍ കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്.. അമ്മമാരുടെ താരാട്ടില്‍ നിന്നും ഞാന്‍ കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള്‍ ആയ ചെന്നായകളെ കുറിച്ച്.
എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സും തണുത്തു.. അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി.. എന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു.. ഈ ഭൂമിയില്‍ പെണ്കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്.......
---------
...ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പറ്റി പിടിച്ചിരിക്കുന്നു..
ജൂണ്‍-22
---------
ഇപ്പോള്‍ ഞാനൊരു കോശമായി..
ജൂലായ്-5
----------
അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന്‍ പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..
ജൂലായ്-26
------------
എനിക്കിപ്പോ അമ്മ പോഷണങ്ങള്‍ തരാന്‍ തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു അമ്മെന്നോട് നന്നായി ഭക്ഷണം കഴിക്കാന്‍..
-ആഗസ്റ്റ്3
----------
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാന്, സ്കാനിങ്ങിനു പോവാന്‍..അച്ഛന്‍ അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്‍ കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്‍.. ഡോക്ടര്‍ സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില്‍ ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു..
ആഗസ്റ്റ്-12
-----------
എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്‍ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്‍ കൊതിയായി എനിക്ക്..
ആഗസ്റ്റ്-25
------------
അമ്മ വീണ്ടും സ്കാനിങ്ങിനു....അച്ഛന്‍ ചോദിക്കാ ഡോക്ടറോട് ഞാന്‍ എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന്‍ ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ എന്റെ പ്രതിഷേദം അറിയിച്ചു..ഞാന്‍ അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര്‍ പറഞ്ഞല്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്‍കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം വാടിയോന്നു എനിക്കൊരു തോന്നല്‍..അച്ഛനും അമ്മയും ഇന്നു മൌനികള്‍ ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടും
, അമ്മമ്മയോടും അച്ഛന്‍ പറയാണ്‌എനിക്ക് വളര്‍ച്ച പോരെന്നു..രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്നു..എനിക്ക് സങ്കടാവുന്നു, ഞാന്‍ കുറെ ഇളകി നോക്കി. ..ഇല്ല ന്റെ അമ്മേന്റെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്‍ കോടിയില്‍ ചുറ്റി ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി..
സെപ്റ്റംബര്‍-3
-----------------
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്‍..ഓപ്പറേഷന്‍ ടേബിളില്‍ അമ്മയെ ഡോക്ടര്‍ സൂചി വെച്ചപ്പോള്‍, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില്‍ ഡോക്ടര്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്‍ക്ക് വന്നപ്പോള്‍ ഞാന്‍ പേടിച്ചു മാറി.. എന്റെ പ്രതിഷേദം വക വെക്കാതെ എന്റെ കുഞ്ഞു കാല്‍ വിരലുകളെ അവര്‍ ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.. പിന്നെ എന്റെ കാലുകള്‍, കൈകള്‍ ഉടല്‍ എല്ലാം 15 മിനിറ്റ് കൊണ്ട് അവര്‍ കലക്കിയെടുത്തു..
നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന്‍ കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..
അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്‍പ്പടവുകള്‍ കയറി യാത്ര തുടര്‍ന്നു. ഇനിയുള്ള കുറിപ്പിന് തീയതികളില്ല. കലണ്ടര്‍ തൂങ്ങാത്ത ചുവരുകള്‍ ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...
അവിടെ എത്തിയപ്പോള്‍ എന്റെ പ്രായത്തില്‍ ഉള്ള കുറെ കുട്ടികള്‍, കുഞ്ഞു ചേച്ചിമാര്‍.. അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്‍.. അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു.. ചേച്ചിമാര്‍ കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്.. അമ്മമാരുടെ താരാട്ടില്‍ നിന്നും ഞാന്‍ കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള്‍ ആയ ചെന്നായകളെ കുറിച്ച്.
എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സും തണുത്തു.. അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി.. എന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു.. ഈ ഭൂമിയില്‍ പെണ്കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്.......
മൌനത്തിലേക്ക്...................
ആത്മഹത്യ ഭയമായിരുന്നു. ഭീരുത്വം കൊണ്ടല്ല.... മരണത്തില്‍ പോലും തന്റെ ആത്മാവിനെയും, ശരീരത്തെയും, വാക്കുകള്‍ കൊണ്ടു കുത്തിനോവിക്കുവാന്‍ അണി ചേര്‍ന്നവര്‍ .. അതിനു മുമ്പ് കണ്ടിരുന്ന മുഖങ്ങള്‍ അല്ല അതെന്നു മനസ്സിലായി. മുഖം മാത്രം. എല്ലാം ഒന്ന് പോലെ.. വികാരങ്ങളുടെയും വിചാരങ്ങളുടെയും ഏറ്റിറക്കമാണ് മുഖങ്ങള്‍ക്ക...ു മാറ്റം വരുത്തുന്നത് എന്ന് നീ എത്രയോ പറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവര്‍ എന്നു കരുതിയവര്‍ ഉള്‍പ്പെടെ... എല്ലാവരും ഉണ്ടാവുമെന്ന് അറിയാം..
എന്നിട്ടും.. മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക് , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു തിരിഞ്ഞു നോക്കാതെ നടന്നു..
സ്വപ്‌നങ്ങള്‍ ആയിരുന്നവ.. വീണ്ടും ഉറപ്പിക്കാന്‍ ശ്രമിച്ചു പിന്‍വിളികളും കരച്ചിലും ഒക്കെ സ്വപ്‌നങ്ങള്‍ ബാക്കി വച്ചത്.. ക്ഷണത്തില്‍ അണയുന്നത്...
പകലോ രാത്രിയോ എന്നുറപ്പിക്കാന്‍ ആവാത്തൊരു തലത്തില്‍ ഞാന്‍ നില്‍ക്കുന്നു.
നിദ്രയുടെ രണ്ടാം യാമത്തില്‍ സ്വയം ചികഞ്ഞെടുക്കാന്‍ വിധിക്കപെട്ട നിമിഷങ്ങള്‍ക്കിടയില്‍
ഓര്‍മകളുടെ കല്‍പ്പടവുകളില്‍ ഞാന്‍ കാത്തിരുന്നത് എന്തിനെന്നറിയാതെ...
സ്മൃതിമഴ നനയാന്‍ ഒരിക്കലും നീ വരില്ലെന്നറിഞ്ഞിട്ടും..
ഇല്ല.. എനിയെനിക്കാവില്ല എന്‍ ഹൃദയ നിശിതങ്ങളെ ഒരു ചിരി കൊണ്ട് മായ്ക്കുവാന്‍ ...
മറവിയുടെ സെമിത്തേരിയില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഏദനോളം പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് പ്രണയത്തിനും..
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു; നീ ഞാന്‍ തന്നെയായിരുന്നെന്ന്. ഒരിക്കല്‍ വിളിച്ചുപറഞ്ഞ സ്വപ്‌നങ്ങളുടെ പേരില്‍ .
നിനക്ക് മാപ്പു നല്‍കുന്നു, മറവിയെ മറച്ച ഹൃദയത്തിന്റെ ആര്‍ദ്രതയുടെ പേരില്‍ ...
ഇന്നെന്റെ ചുണ്ടിലൊരു ചിരിയുണ്ട്, നിന്റെ അതെ ചിരി. ആര്‍ദ്രതയുടെ.....
എന്നിട്ടും.. മരണത്തിന്റെ മരവിച്ച മൌനത്തിലേക്ക് , ജീവിതത്തിനും, മരണത്തിനും ഇടക്കുള്ള നൂല്‍പ്പാലത്തില്‍ തന്റെ ജീവന്‍ സ്വയം ബലിയര്‍പ്പിച്ചു കൊണ്ടു തിരിഞ്ഞു നോക്കാതെ നടന്നു..
സ്വപ്‌നങ്ങള്‍ ആയിരുന്നവ.. വീണ്ടും ഉറപ്പിക്കാന്‍ ശ്രമിച്ചു പിന്‍വിളികളും കരച്ചിലും ഒക്കെ സ്വപ്‌നങ്ങള്‍ ബാക്കി വച്ചത്.. ക്ഷണത്തില്‍ അണയുന്നത്...
പകലോ രാത്രിയോ എന്നുറപ്പിക്കാന്‍ ആവാത്തൊരു തലത്തില്‍ ഞാന്‍ നില്‍ക്കുന്നു.
നിദ്രയുടെ രണ്ടാം യാമത്തില്‍ സ്വയം ചികഞ്ഞെടുക്കാന്‍ വിധിക്കപെട്ട നിമിഷങ്ങള്‍ക്കിടയില്‍
ഓര്‍മകളുടെ കല്‍പ്പടവുകളില്‍ ഞാന്‍ കാത്തിരുന്നത് എന്തിനെന്നറിയാതെ...
സ്മൃതിമഴ നനയാന്‍ ഒരിക്കലും നീ വരില്ലെന്നറിഞ്ഞിട്ടും..
ഇല്ല.. എനിയെനിക്കാവില്ല എന്‍ ഹൃദയ നിശിതങ്ങളെ ഒരു ചിരി കൊണ്ട് മായ്ക്കുവാന്‍ ...
മറവിയുടെ സെമിത്തേരിയില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഏദനോളം പഴക്കമുണ്ട്. അതിലേറെ പഴക്കമുണ്ട് പ്രണയത്തിനും..
ഇനിയും ജീവന്‍ വയ്‌ക്കരുതെയന്ന പ്രാര്‍ത്ഥനകള്‍ വിഫലമാവുന്നുവോ ?
ഇപ്പോഴും വിശ്വസിക്കുന്നു; നീ ഞാന്‍ തന്നെയായിരുന്നെന്ന്. ഒരിക്കല്‍ വിളിച്ചുപറഞ്ഞ സ്വപ്‌നങ്ങളുടെ പേരില്‍ .
നിനക്ക് മാപ്പു നല്‍കുന്നു, മറവിയെ മറച്ച ഹൃദയത്തിന്റെ ആര്‍ദ്രതയുടെ പേരില്‍ ...
ഇന്നെന്റെ ചുണ്ടിലൊരു ചിരിയുണ്ട്, നിന്റെ അതെ ചിരി. ആര്‍ദ്രതയുടെ.....
Wednesday, June 22, 2011
പിച്ച വയ്ക്കാന്‍ തുടങ്ങുമ്പോള്‍ എനിക്കു പിന്നില്‍ സ്കൈല്‍ ഓങ്ങി നിഴല്‍ പോലെ അമ്മ.. കണ്ണുരുട്ടി കൊണ്ട്.. കുഞ്ഞിക്കാലുകള്‍ മുന്നോട്ടായുന്നത് ഇത്ര അളവില്‍ , നിമിഷത്തില്‍ ഇത്ര ദൂരം വെക്കണമെന്ന് ശാട്യം പിടിച്ചു കൊണ്ട്..
ഭാഷയില്ലാതെ, അമ്മിഞ്ഞപ്പാലിന്റെ മധുരമൂറുന്ന നാവിനാല്‍ ഞാന്‍ ഉള്ളില്‍ പറയുന്നുണ്ട്;..... അമ്മേ..... വാശി പിടിക്കല്ലേ,. തിടുക്കം കൂട്ടല്ലേ... ഞാനൊന്നു പിച്ച വയ്ക്കട്ടെ... നടന്നു പഠിച്ചോട്ടെ.... വളരുന്നതിനനുസരിച്ച് എന്റെ കാലടികളും, ജീവിത പാതകളും ഞാന്‍ പോലുമറിയാതെ രൂപപ്പെട്ടു കൊള്ളും
ഭാഷയില്ലാതെ, അമ്മിഞ്ഞപ്പാലിന്റെ മധുരമൂറുന്ന നാവിനാല്‍ ഞാന്‍ ഉള്ളില്‍ പറയുന്നുണ്ട്;..... അമ്മേ..... വാശി പിടിക്കല്ലേ,. തിടുക്കം കൂട്ടല്ലേ... ഞാനൊന്നു പിച്ച വയ്ക്കട്ടെ... നടന്നു പഠിച്ചോട്ടെ.... വളരുന്നതിനനുസരിച്ച് എന്റെ കാലടികളും, ജീവിത പാതകളും ഞാന്‍ പോലുമറിയാതെ രൂപപ്പെട്ടു കൊള്ളും
ഇരുട്ടില്‍ ഇറ്റുവീഴുന്ന കണ്ണുനീര് തുള്ളികള്‍ ..................................
അനാഥത്വം നിറയുന്ന മനസ്സുകള്‍ ...
വിങ്ങുന്ന ഹൃദയങ്ങള്‍
പാതകള്‍ തോറും ഉറ്റവരെ തിരയുന്ന മിഴികള്‍ ...
...ഉണ്ടാവാം ചുറ്റിലും പ്രിയപ്പെട്ടവര്‍ ...
ഇരുട്ടിലും ഇരുട്ടായൊരു നായ,
ഓടുന്ന മുഷിഞ്ഞ കോലത്തെ
കിതപ്പോടെ വെട്ടയാടുന്നൊരു കോലം.
തെരുവ് ഉറങ്ങുന്നില്ല..
പകലില്‍ ,
മാന്യതയുടെ മുഖം മൂടി അണിഞ്ഞവര്‍ ;
സദാചാര പ്രസംഗികര്‍ ...
മനസ്സാ സ്ത്രീ ശരീരത്തെ ഭോഗിച്ചവര്‍ ,
നേരിട്ടും....
തൊട്ടിലില്‍ ഉപേക്ഷിച്ചു കടന്ന
നിസ്സഹായയായ അമ്മ ...
ഞാന്‍ തിരയുന്നത് ആരെയാണ്
ഉറ്റവരെയോ;
ഒരു പിടി ചോറോ?
അല്ലെങ്കില്‍ വളര്‍ന്നു ചുരുങ്ങുന്ന നിഴലിന്റെ
ആദ്യ തലമോ?
മഴ വന്നു കെടുത്തിയ വെളിച്ചം,
ഇരുളുന്നു,
ഞാനും...
വിങ്ങുന്ന ഹൃദയങ്ങള്‍
പാതകള്‍ തോറും ഉറ്റവരെ തിരയുന്ന മിഴികള്‍ ...
...ഉണ്ടാവാം ചുറ്റിലും പ്രിയപ്പെട്ടവര്‍ ...
ഇരുട്ടിലും ഇരുട്ടായൊരു നായ,
ഓടുന്ന മുഷിഞ്ഞ കോലത്തെ
കിതപ്പോടെ വെട്ടയാടുന്നൊരു കോലം.
തെരുവ് ഉറങ്ങുന്നില്ല..
പകലില്‍ ,
മാന്യതയുടെ മുഖം മൂടി അണിഞ്ഞവര്‍ ;
സദാചാര പ്രസംഗികര്‍ ...
മനസ്സാ സ്ത്രീ ശരീരത്തെ ഭോഗിച്ചവര്‍ ,
നേരിട്ടും....
തൊട്ടിലില്‍ ഉപേക്ഷിച്ചു കടന്ന
നിസ്സഹായയായ അമ്മ ...
ഞാന്‍ തിരയുന്നത് ആരെയാണ്
ഉറ്റവരെയോ;
ഒരു പിടി ചോറോ?
അല്ലെങ്കില്‍ വളര്‍ന്നു ചുരുങ്ങുന്ന നിഴലിന്റെ
ആദ്യ തലമോ?
മഴ വന്നു കെടുത്തിയ വെളിച്ചം,
ഇരുളുന്നു,
ഞാനും...
Wednesday, June 15, 2011
തല കുനിക്കുന്നു ഭൂമി..........
"മനുഷ്യന്‍ " - അവന്റെ ജന്മത്തിലൂടെ,ഭാവനയിലൂടെ ഭൂമി സുന്ദരിയായി. മനുഷ്യനിലൂടെ, ചന്ദ്രക്കല ഒരിക്കല്‍ ചോദിച്ചു പോലും-" ദേവീ,മനുഷ്യരെ ഇവിടേക്ക് കൂടി വിടുമോ? അവന്റെ aa സൌഭാഗ്യങ്ങള്‍ എനിക്കും വേണമെന്നുണ്ട്.." വയലാറിന്റെ ഭൂമി സനാഥയാണ് എന്ന കവിത ഈണത്തില്‍ പറയുന്ന കഥയാണിത്..
ഉവ്വ്,......നാല്‍ക്കാലികള്‍ക്കു പിന്നാ...ലെ എത്തിയ ഇരുകാലി മൃഗം ഭൂമിയെ അത്ഭുധപെടുത്തി ..തീയില്‍ തുടങ്ങി ബഹിരാകാശത്ത് വരെ അവന്‍ കോട്ടകള്‍ പണിതു തുടങ്ങി..കവികള്‍ ഭാവനയില്‍ കണ്ടത് എല്ലാം അവന്‍ സ്വന്തമാക്കി..ഇനിയും ഉണ്ട് ഏറെ എന്ന ഹുങ്കും കാട്ടി..
ആരുടെയെങ്കിലും തലയില്‍ തൊട്ടാല്‍ അവന്‍ ഭസ്മം ആയി തീരുമെന്ന അനുഗ്രഹത്തിന്റെ അഹങ്കാരത്തില്‍ കുറെ കൊലകള്‍ നടത്തി ഒടുവില്‍ സ്വന്തം നെറുകയില്‍ കൈ വെച്ച് മരിച്ച ഭസ്മാസുരന്റെ ജീനുകളും ഉണ്ടല്ലോ മനുഷ്യനില്‍..ആണവായുധം,തീവ്രവാദം, പരിസ്ഥിതി നശീകരണം,...ജീവന്‍ ഇല്ലാത്ത പഴയ അവസ്ഥയിലേക്ക് കൊണ്ടു വിടാന്‍ മനുഷ്യന്‍ മത്സരിക്കുകയാണ്.... സര്‍വ്വ നാശത്തിന്റെ മറ്റൊരു റിമോട്ട് കണ്ട്രോള്‍ കൂടിയുണ്ട്..വഴി തെറ്റിയ അവന്റെ മനസ്സ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വാര്‍ത്തകള്‍ നോക്കാം- അഞ്ചു വയസ്സ് കാരിയെ പിതാവിന്റെ കാമുകി കൊലപ്പെടുത്തി, വിവാഹം ഉറപ്പിച്ച യുവതി ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു..കല്യാണ പന്തലില്‍ നിന്നും വധു ഇറങ്ങി ഓടി, ഭര്‍ത്താവിന്റെ അനുവാദത്തോടു കൂടി ഭാര്യയെ പീഡിപ്പിച്ചു, കൌമാരം എത്താത്ത മകളെ അച്ഛന്‍ പലര്‍ക്കും കാഴ്ച വെച്ചു..ഇതെല്ലാം നമ്മുടെ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ആണു..
ലൈംഗീക പീഡനങ്ങള്‍ അതിന്റെ എല്ലാ വൈകൃതതോടും കൂടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു..അതിനു പുറകെ വിവാഹ ഇതര ബന്ധങ്ങളും, അതിനെ തുടര്‍ന്നുള്ള കുറ്റ കൃത്യങ്ങളും ഇരുന്നു..മരണങ്ങളും , കൊലപാതകങ്ങളും ഏറുന്നു..ഭൂമിയെ സനാ ഥ ആക്കിയ മനുഷ്യന് എന്തു പറ്റി?
ബന്ധങ്ങളില്‍, ജീവിത സാഹചര്യങ്ങളില്‍, സാമ്പത്തിക സ്ഥിതിയില്‍ എല്ലാം അസംതൃപ്തി, അവിശ്വാസം, മത്സരം, പിന്നെ മദ്യവും....മനുഷ്യന് മനസ്സ് എന്ന വരം കൊടുക്കുമ്പോള്‍ പ്രകൃതി ഒരു നിബന്ധന കൂടി വെച്ചിരിക്കണം-അതു തകര്‍ന്നാല്‍ പിന്നെ നീയില്ല എന്നോര്‍ത്ത് വേണം മുന്നോട്ടു ഉള്ള ചുവടുകള്‍ എന്നു.. ഒരു ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ പല ബന്ധങ്ങള്‍,
. ഒളിച്ചും, പാത്തും ഉള്ള പല ജീവിതങ്ങള്‍.....ഇരുണ്ട ബന്ധങ്ങളുടെയും, അതിന്റെ മണം പിടിചെത്തുന്ന ചോര തുള്ളികളുടെ കഥ പറയുന്നു..
നിര്‍വ്വചനങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍,ആത്മാക്കളെ അരിഞ്ഞു വീഴ്ത്തുന്നു..ഗ്രഹങ്ങളും, നക്ഷത്രങ്ങളും അസൂയയോടെ നോക്കി കണ്ട ഭൂമി ,ഇപ്പോള്‍ പാപ ഭാരത്താല്‍ തല കുനിക്കുന്നു..
ശക്തമായ ബന്ധങ്ങള്‍ക്കും, സൌഹൃദങ്ങള്‍ക്കും, സ്നേഹത്തിനും മാത്രമേ മനുഷ്യരെ ഈ അവസ്ഥകളില്‍ നിന്നും രക്ഷിക്കാനാവൂ ..ബുദ്ധിയും, ഓര്‍മശക്തിയും മരവിപ്പിക്കുന്ന മദ്യവും,ലഹരി മരുന്നും ഇല്ലാതാക്കിയാല്‍ മാത്രമേ നന്മക്കു ഇവിടേ കാലു കുത്താനാവൂ..തളര്‍ന്നു പോവുമ്പോള്‍ "ഞാനുണ്ട് കൂടെ "എന്നു പറഞ്ഞു ചേര്‍ത്ത് നിര്‍ത്താനും, തോളില്‍ കയ്യിട്ടു ആശ്വസിപ്പിക്കാനും, തട്ടിയുറക്കാനും.....തീരുമെന്ന് ഉറപ്പുള്ള ആയുസ്സില്‍ നമുക്ക് കിട്ടുന്ന കുറച്ചു സമയം..,
"optimum use of opportunity"എന്ന പുതുലോകത്തിന്റെ ആശയം ഇവിടെയും ബാധകമല്ലേ?വെയില്‍ ഉള്ളപ്പോള്‍ വൈക്കോല്‍ ഉണക്കാന്‍ പഠിപ്പിച്ച ചരിത്രത്തില്‍ നിന്നു സ്വാര്‍ഥതയുടെ അംശം മാത്രം ഊറ്റി യെടുത്തു നമ്മള്‍..ആനന്ദത്തോടെ, തൃപ്തിയോടെ, സഹകരണത്തോടെ മാന്യമായി ജീവിക്കുക എന്നത് സൌകര്യ പൂര്‍വ്വം മറന്നു നമ്മള്‍..അതിനുള്ള പിഴ ഒടുക്കുകയാണ് ഇപ്പോള്‍..
ഭൂമിയുടെ ഭരണം മനുഷ്യരാണ്..- അവന്റെ ധിഷണയും, ചിന്തയും, നന്മയും, നല്ല മനസ്സുമാണ്..സൃഷ്ടിയുടെ ഉദാത്തരൂപം, പദവിക്കൊത്ത പെരുമാറ്റവും നമ്മളില്‍ നിന്നുണ്ടാവണം..വീണ്ടെടുക്കുക ,ഭൂമിയുടെ തല യെടുപ്പ് ...വീണ്ടും അവള്‍ സനാഥയാവട്ടെ
(കടപ്പാട്..മനോരമ പത്രത്തോട്...) ..
ഉവ്വ്,......നാല്‍ക്കാലികള്‍ക്കു പിന്നാ...ലെ എത്തിയ ഇരുകാലി മൃഗം ഭൂമിയെ അത്ഭുധപെടുത്തി ..തീയില്‍ തുടങ്ങി ബഹിരാകാശത്ത് വരെ അവന്‍ കോട്ടകള്‍ പണിതു തുടങ്ങി..കവികള്‍ ഭാവനയില്‍ കണ്ടത് എല്ലാം അവന്‍ സ്വന്തമാക്കി..ഇനിയും ഉണ്ട് ഏറെ എന്ന ഹുങ്കും കാട്ടി..
ആരുടെയെങ്കിലും തലയില്‍ തൊട്ടാല്‍ അവന്‍ ഭസ്മം ആയി തീരുമെന്ന അനുഗ്രഹത്തിന്റെ അഹങ്കാരത്തില്‍ കുറെ കൊലകള്‍ നടത്തി ഒടുവില്‍ സ്വന്തം നെറുകയില്‍ കൈ വെച്ച് മരിച്ച ഭസ്മാസുരന്റെ ജീനുകളും ഉണ്ടല്ലോ മനുഷ്യനില്‍..ആണവായുധം,തീവ്രവാദം, പരിസ്ഥിതി നശീകരണം,...ജീവന്‍ ഇല്ലാത്ത പഴയ അവസ്ഥയിലേക്ക് കൊണ്ടു വിടാന്‍ മനുഷ്യന്‍ മത്സരിക്കുകയാണ്.... സര്‍വ്വ നാശത്തിന്റെ മറ്റൊരു റിമോട്ട് കണ്ട്രോള്‍ കൂടിയുണ്ട്..വഴി തെറ്റിയ അവന്റെ മനസ്സ്..
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ വാര്‍ത്തകള്‍ നോക്കാം- അഞ്ചു വയസ്സ് കാരിയെ പിതാവിന്റെ കാമുകി കൊലപ്പെടുത്തി, വിവാഹം ഉറപ്പിച്ച യുവതി ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു..കല്യാണ പന്തലില്‍ നിന്നും വധു ഇറങ്ങി ഓടി, ഭര്‍ത്താവിന്റെ അനുവാദത്തോടു കൂടി ഭാര്യയെ പീഡിപ്പിച്ചു, കൌമാരം എത്താത്ത മകളെ അച്ഛന്‍ പലര്‍ക്കും കാഴ്ച വെച്ചു..ഇതെല്ലാം നമ്മുടെ കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ആണു..
ലൈംഗീക പീഡനങ്ങള്‍ അതിന്റെ എല്ലാ വൈകൃതതോടും കൂടി പടര്‍ന്നു കഴിഞ്ഞിരിക്കുന്നു..അതിനു പുറകെ വിവാഹ ഇതര ബന്ധങ്ങളും, അതിനെ തുടര്‍ന്നുള്ള കുറ്റ കൃത്യങ്ങളും ഇരുന്നു..മരണങ്ങളും , കൊലപാതകങ്ങളും ഏറുന്നു..ഭൂമിയെ സനാ ഥ ആക്കിയ മനുഷ്യന് എന്തു പറ്റി?
ബന്ധങ്ങളില്‍, ജീവിത സാഹചര്യങ്ങളില്‍, സാമ്പത്തിക സ്ഥിതിയില്‍ എല്ലാം അസംതൃപ്തി, അവിശ്വാസം, മത്സരം, പിന്നെ മദ്യവും....മനുഷ്യന് മനസ്സ് എന്ന വരം കൊടുക്കുമ്പോള്‍ പ്രകൃതി ഒരു നിബന്ധന കൂടി വെച്ചിരിക്കണം-അതു തകര്‍ന്നാല്‍ പിന്നെ നീയില്ല എന്നോര്‍ത്ത് വേണം മുന്നോട്ടു ഉള്ള ചുവടുകള്‍ എന്നു.. ഒരു ബന്ധം നിലനില്‍ക്കുമ്പോള്‍ തന്നെ പല ബന്ധങ്ങള്‍,
. ഒളിച്ചും, പാത്തും ഉള്ള പല ജീവിതങ്ങള്‍.....ഇരുണ്ട ബന്ധങ്ങളുടെയും, അതിന്റെ മണം പിടിചെത്തുന്ന ചോര തുള്ളികളുടെ കഥ പറയുന്നു..
നിര്‍വ്വചനങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍,ആത്മാക്കളെ അരിഞ്ഞു വീഴ്ത്തുന്നു..ഗ്രഹങ്ങളും, നക്ഷത്രങ്ങളും അസൂയയോടെ നോക്കി കണ്ട ഭൂമി ,ഇപ്പോള്‍ പാപ ഭാരത്താല്‍ തല കുനിക്കുന്നു..
ശക്തമായ ബന്ധങ്ങള്‍ക്കും, സൌഹൃദങ്ങള്‍ക്കും, സ്നേഹത്തിനും മാത്രമേ മനുഷ്യരെ ഈ അവസ്ഥകളില്‍ നിന്നും രക്ഷിക്കാനാവൂ ..ബുദ്ധിയും, ഓര്‍മശക്തിയും മരവിപ്പിക്കുന്ന മദ്യവും,ലഹരി മരുന്നും ഇല്ലാതാക്കിയാല്‍ മാത്രമേ നന്മക്കു ഇവിടേ കാലു കുത്താനാവൂ..തളര്‍ന്നു പോവുമ്പോള്‍ "ഞാനുണ്ട് കൂടെ "എന്നു പറഞ്ഞു ചേര്‍ത്ത് നിര്‍ത്താനും, തോളില്‍ കയ്യിട്ടു ആശ്വസിപ്പിക്കാനും, തട്ടിയുറക്കാനും.....തീരുമെന്ന് ഉറപ്പുള്ള ആയുസ്സില്‍ നമുക്ക് കിട്ടുന്ന കുറച്ചു സമയം..,
"optimum use of opportunity"എന്ന പുതുലോകത്തിന്റെ ആശയം ഇവിടെയും ബാധകമല്ലേ?വെയില്‍ ഉള്ളപ്പോള്‍ വൈക്കോല്‍ ഉണക്കാന്‍ പഠിപ്പിച്ച ചരിത്രത്തില്‍ നിന്നു സ്വാര്‍ഥതയുടെ അംശം മാത്രം ഊറ്റി യെടുത്തു നമ്മള്‍..ആനന്ദത്തോടെ, തൃപ്തിയോടെ, സഹകരണത്തോടെ മാന്യമായി ജീവിക്കുക എന്നത് സൌകര്യ പൂര്‍വ്വം മറന്നു നമ്മള്‍..അതിനുള്ള പിഴ ഒടുക്കുകയാണ് ഇപ്പോള്‍..
ഭൂമിയുടെ ഭരണം മനുഷ്യരാണ്..- അവന്റെ ധിഷണയും, ചിന്തയും, നന്മയും, നല്ല മനസ്സുമാണ്..സൃഷ്ടിയുടെ ഉദാത്തരൂപം, പദവിക്കൊത്ത പെരുമാറ്റവും നമ്മളില്‍ നിന്നുണ്ടാവണം..വീണ്ടെടുക്കുക ,ഭൂമിയുടെ തല യെടുപ്പ് ...വീണ്ടും അവള്‍ സനാഥയാവട്ടെ
(കടപ്പാട്..മനോരമ പത്രത്തോട്...) ..
Saturday, June 11, 2011
ഇരുട്ടത്ത് നില്‍ക്കുന്ന ജീവിതം...
സന്ധ്യയുടെ ഏകാന്തത തന്നില്‍ കുടിയേറുകയാണോ എന്ന് ഓര്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ തന്റേത് സന്ധ്യയിലേക്ക് പകരുന്നത്... ആളുകള്‍ തീരം വിട്ടിരിക്കുന്നു. ഇനി താന്‍ ഏകന്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി.
കടല്‍പക്ഷികളുടെ പാട്ടു കേട്ടു തിരമാലകള്‍ എണ്ണി തുടങ്ങി. തന്നെ മറക്കാന്‍ അതാണ് നല്ലത്. മറ്റുള്ളവയിലൂടെ ഓടുക. എന്നിട്ടും വര്‍ഷങ്ങള്‍ക് പുറകോട്ടു പോയി..
അമ്മയുടെ ഉദരത്തില്‍ കുഞ്ഞു പൊട്ടായി തുടക്കം. സമയാ സമയത്ത് പൊക്കിള്‍ കൊടിയിലൂടെ അമ്മ പോഷണങ്ങള്‍ നല്‍കി അമ്മ വളര്‍ത്തി കൊണ്ടു വന്നു..
ഇളകിയും, മറിഞ്ഞും ഇടക്ക് അനങ്ങാതെ അമ്മയെ ഒന്ന് ഭയപ്പെടുത്തിയും ഞാന്‍ അവിടെ സുരക്ഷിതന്‍ .. ഒടുവില്‍ ഭൂമിയിലേക്കുള്ള അനിവാര്യമായ വരവിനുള്ള സമയം അടുത്തു.. ഏറെ പ്രതിക്ഷേധിച്ചു.. പുറമേ പകലെന്നു തോന്നിപ്പിക്കുന്ന ഇരുട്ടാണല്ലോ കാത്തിരിക്കുന്നത്. ഈ സ്വര്‍ഗീയത നഷ്ടപ്പെടുത്തി എന്തിനു അവിടേക്ക്. അച്ഛനമ്മമാരുടെ രാത്രി സംസാരത്തിലൂടെ എത്രയോ നടുങ്ങിയിട്ടുണ്ട്.
ഇവിടെ പിറന്നു, ഇവിടെ തന്നെ മരിച്ചാലോ! പക്ഷെ എങ്ങനെ? ആവുന്നതും നോക്കി. ഭക്ഷണം ബഹിഷ്കരിക്കാന്‍ ശ്രമിച്ചു.
എന്നിട്ടും വെള്ള കുപ്പായമണിഞ്ഞവര്‍ തന്നെ പുറലോകം കാണിച്ചു.. മുഷ്ട്ടി ചുരുട്ടി, പ്രതിക്ഷേദ നിലവിളിയോടെ..
അമ്മക്കു ആദ്യം നല്‍കിയ വേദന അതായിരുന്നു..
നിഷ്കളങ്കമായ ശൈശവത്തിലൂടെ വാത്സല്യം നിറഞ്ഞ കൌമാരത്തിലേക്ക്.. അവിടെ വിലക്കുകള്‍ ഇല്ലാത്ത അറ്റങ്ങള്‍.. ..
നാടിന്‍ പുറത്തു നിന്നും ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നഗരത്തിലേക്കുള്ള ചേക്കേറലിനിടയില്‍ നഷ്ടപ്പെടുന്നത് എന്തൊക്കെ എന്നറിഞ്ഞില്ല. നഗരം ഭ്രമിപ്പിച്ചു കൊണ്ടിരുന്നല്ലോ. അതില്‍ പെട്ട് അങ്ങനെ നീങ്ങുമ്പോള്‍ ഇരമ്പിക്കയറിയ മാറ്റങ്ങള്‍ . സ്വാര്‍തതയുടെയും, കാപട്യതിന്റെയും ലോകത്തിലേക്ക് അലിഞ്ഞലിഞ്ഞു പോയി.....
ഇതാണ് സത്യം, ഇതുമാത്രമാണ് ലോകം. പാതിരാവുകള്‍ ഇല്ലാത്ത നഗര വീഥിയില്‍ അലഞ്ഞു ഗ്രാമത്തെ വെറുത്തു... ഇവിടെ കുമാരന്റെയും കമാരന്റെയും പട്ടികള്‍ ഒച്ച വയ്ക്കുന്നില്ല. ആരും തന്നെ തിരിച്ചറിയുന്നില്ല. സെകന്റ് ഷോ കഴിഞ്ഞു കാമുകിയുടെ അരക്കെട്ടില്‍ കൈ ചുറ്റി നടക്കുന്നത് പുതിയ കാഴ്ചയല്ല. നാട്ടിലാണെങ്കിലോ എത്ര കണ്ണുകള്‍ വേട്ടയാടും.
വീട് അമ്മ ഓര്‍ക്കുമ്പോള്‍ ഒരുതരം അറപ്പ്.. പടി കടന്നു മുറ്റത്തു കാല്‍ കുത്താന്‍ വരെ മടി. അഴയില്‍ വകതിരിവില്ലാതെ തൂങ്ങിയ അമ്മയുടെ ജാക്കറ്റുകള്‍ , മുണ്ടുകള്‍ ... ആ മങ്ങിയ കാഴ്ചകള്‍ കാണാന്‍ കൂട്ടുകാരിയെ,എങ്ങനെ കൊണ്ടുപോകും... അവള്‍ എന്ത് കരുതും, താന്‍ വെറും തറ... വേണ്ട, അവള്‍ ഒരിക്കലും തന്റെ വീടോ പരിസരമോ കാണരുത്. അവള്‍ക്കു മുന്നില്‍ വരച്ചിട്ട വലിയൊരു ചിത്രം തകരാതിരിക്കാന്‍ ശ്രദ്ധിച്ചു.
വീട്ടിലേക്കുള്ള കത്തെഴുതും, വരവുപോക്കുകളും കുറഞ്ഞു.. അമ്മയുടെ വേദന പലപ്പോഴും കണ്ടില്ലെന്നു നടിച്ചു... എന്തിന് അമ്മയുടെ ആ കാച്ചിയ എണ്ണ മണം പോലും മടുപ്പിച്ചു.
സഹപാഠിയായ ബെന്ഗാളി യുവതിയുമായുള്ള വിവാഹം .. ലോകം മുഴുവന്‍ വെട്ടിപിടിച്ച പ്രതീതി.. ഒരു മാസം.. അത് കഴിഞ്ഞു അവള്‍ പോയി..
ജീവിതത്തിലേക്കുള്ള യാത്രയില്‍ എങ്ങനെയാണ് മടുപ്പിന്റെ കുപ്പായം അണിഞ്ഞത്? തങ്ങള്‍ക്കിടയില്‍ കെട്ടി നിന്നത് മടുപ്പോ അറപ്പോ?
പൊരുത്തപ്പെട്ടു പോവാന്‍ വയ്യ..
ഒരു രാത്രിയില്‍ ഉറക്കം കെട്ട് പുറം തിരിഞ്ഞു കിടക്കുമ്പോള്‍ രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു. അതിലെങ്കിലും തങ്ങള്‍ക്കു ഐക്യപ്പെടാന്‍ ആയല്ലോ! അത്രയും ആശ്വാസം...
ട്രാം വണ്ടികളുടെ നഗരത്തില്‍ കൃത്യമായി തല ചീകാതെ അലസമായി നടക്കുമ്പോള്‍ സ്വയം ശപിച്ചു. എന്തിനാണ് ഈ ജന്മം? ഒന്നും വേണ്ടിയിരുന്നില്ല...
തിരിഞ്ഞു നോക്കുമ്പോള്‍ തുലാസില്‍ നേട്ടങ്ങളെക്കാള്‍ നഷ്ടപെടലുകള്‍ മാത്രം..
അമ്മ, നാട്ടിന്‍ പുറം, കൂട്ടത്തില്‍ കൈമോശം വന്ന മനസ്സും..
എങ്ങും ഇരുട്ട്. അതിലേക്കു ആര്‍ത്തു ചിരിക്കുന്ന തിരകള്‍ . ഒരിക്കല്‍ തിരകള്‍ തീരത്തെ പ്രണയിക്കുന്ന ചിത്രം നല്‍കിയിരുന്നു. അന്നവളുമായി പങ്കിട്ടത് എന്ത് ലഹരിയോടെ ആയിരുന്നു.. ഇന്ന് തിരകള്‍ ഭാഷ മാറ്റിയിരിക്കുന്നു. താനെന്ന ഇരുട്ടിനെ കുറിച്ച് വാചാലമാകുന്നു
കടല്‍പക്ഷികളുടെ പാട്ടു കേട്ടു തിരമാലകള്‍ എണ്ണി തുടങ്ങി. തന്നെ മറക്കാന്‍ അതാണ് നല്ലത്. മറ്റുള്ളവയിലൂടെ ഓടുക. എന്നിട്ടും വര്‍ഷങ്ങള്‍ക് പുറകോട്ടു പോയി..
അമ്മയുടെ ഉദരത്തില്‍ കുഞ്ഞു പൊട്ടായി തുടക്കം. സമയാ സമയത്ത് പൊക്കിള്‍ കൊടിയിലൂടെ അമ്മ പോഷണങ്ങള്‍ നല്‍കി അമ്മ വളര്‍ത്തി കൊണ്ടു വന്നു..
ഇളകിയും, മറിഞ്ഞും ഇടക്ക് അനങ്ങാതെ അമ്മയെ ഒന്ന് ഭയപ്പെടുത്തിയും ഞാന്‍ അവിടെ സുരക്ഷിതന്‍ .. ഒടുവില്‍ ഭൂമിയിലേക്കുള്ള അനിവാര്യമായ വരവിനുള്ള സമയം അടുത്തു.. ഏറെ പ്രതിക്ഷേധിച്ചു.. പുറമേ പകലെന്നു തോന്നിപ്പിക്കുന്ന ഇരുട്ടാണല്ലോ കാത്തിരിക്കുന്നത്. ഈ സ്വര്‍ഗീയത നഷ്ടപ്പെടുത്തി എന്തിനു അവിടേക്ക്. അച്ഛനമ്മമാരുടെ രാത്രി സംസാരത്തിലൂടെ എത്രയോ നടുങ്ങിയിട്ടുണ്ട്.
ഇവിടെ പിറന്നു, ഇവിടെ തന്നെ മരിച്ചാലോ! പക്ഷെ എങ്ങനെ? ആവുന്നതും നോക്കി. ഭക്ഷണം ബഹിഷ്കരിക്കാന്‍ ശ്രമിച്ചു.
എന്നിട്ടും വെള്ള കുപ്പായമണിഞ്ഞവര്‍ തന്നെ പുറലോകം കാണിച്ചു.. മുഷ്ട്ടി ചുരുട്ടി, പ്രതിക്ഷേദ നിലവിളിയോടെ..
അമ്മക്കു ആദ്യം നല്‍കിയ വേദന അതായിരുന്നു..
നിഷ്കളങ്കമായ ശൈശവത്തിലൂടെ വാത്സല്യം നിറഞ്ഞ കൌമാരത്തിലേക്ക്.. അവിടെ വിലക്കുകള്‍ ഇല്ലാത്ത അറ്റങ്ങള്‍.. ..
നാടിന്‍ പുറത്തു നിന്നും ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ നഗരത്തിലേക്കുള്ള ചേക്കേറലിനിടയില്‍ നഷ്ടപ്പെടുന്നത് എന്തൊക്കെ എന്നറിഞ്ഞില്ല. നഗരം ഭ്രമിപ്പിച്ചു കൊണ്ടിരുന്നല്ലോ. അതില്‍ പെട്ട് അങ്ങനെ നീങ്ങുമ്പോള്‍ ഇരമ്പിക്കയറിയ മാറ്റങ്ങള്‍ . സ്വാര്‍തതയുടെയും, കാപട്യതിന്റെയും ലോകത്തിലേക്ക് അലിഞ്ഞലിഞ്ഞു പോയി.....
ഇതാണ് സത്യം, ഇതുമാത്രമാണ് ലോകം. പാതിരാവുകള്‍ ഇല്ലാത്ത നഗര വീഥിയില്‍ അലഞ്ഞു ഗ്രാമത്തെ വെറുത്തു... ഇവിടെ കുമാരന്റെയും കമാരന്റെയും പട്ടികള്‍ ഒച്ച വയ്ക്കുന്നില്ല. ആരും തന്നെ തിരിച്ചറിയുന്നില്ല. സെകന്റ് ഷോ കഴിഞ്ഞു കാമുകിയുടെ അരക്കെട്ടില്‍ കൈ ചുറ്റി നടക്കുന്നത് പുതിയ കാഴ്ചയല്ല. നാട്ടിലാണെങ്കിലോ എത്ര കണ്ണുകള്‍ വേട്ടയാടും.
വീട് അമ്മ ഓര്‍ക്കുമ്പോള്‍ ഒരുതരം അറപ്പ്.. പടി കടന്നു മുറ്റത്തു കാല്‍ കുത്താന്‍ വരെ മടി. അഴയില്‍ വകതിരിവില്ലാതെ തൂങ്ങിയ അമ്മയുടെ ജാക്കറ്റുകള്‍ , മുണ്ടുകള്‍ ... ആ മങ്ങിയ കാഴ്ചകള്‍ കാണാന്‍ കൂട്ടുകാരിയെ,എങ്ങനെ കൊണ്ടുപോകും... അവള്‍ എന്ത് കരുതും, താന്‍ വെറും തറ... വേണ്ട, അവള്‍ ഒരിക്കലും തന്റെ വീടോ പരിസരമോ കാണരുത്. അവള്‍ക്കു മുന്നില്‍ വരച്ചിട്ട വലിയൊരു ചിത്രം തകരാതിരിക്കാന്‍ ശ്രദ്ധിച്ചു.
വീട്ടിലേക്കുള്ള കത്തെഴുതും, വരവുപോക്കുകളും കുറഞ്ഞു.. അമ്മയുടെ വേദന പലപ്പോഴും കണ്ടില്ലെന്നു നടിച്ചു... എന്തിന് അമ്മയുടെ ആ കാച്ചിയ എണ്ണ മണം പോലും മടുപ്പിച്ചു.
സഹപാഠിയായ ബെന്ഗാളി യുവതിയുമായുള്ള വിവാഹം .. ലോകം മുഴുവന്‍ വെട്ടിപിടിച്ച പ്രതീതി.. ഒരു മാസം.. അത് കഴിഞ്ഞു അവള്‍ പോയി..
ജീവിതത്തിലേക്കുള്ള യാത്രയില്‍ എങ്ങനെയാണ് മടുപ്പിന്റെ കുപ്പായം അണിഞ്ഞത്? തങ്ങള്‍ക്കിടയില്‍ കെട്ടി നിന്നത് മടുപ്പോ അറപ്പോ?
പൊരുത്തപ്പെട്ടു പോവാന്‍ വയ്യ..
ഒരു രാത്രിയില്‍ ഉറക്കം കെട്ട് പുറം തിരിഞ്ഞു കിടക്കുമ്പോള്‍ രണ്ടാളും ഒരേ സ്വരത്തില്‍ പറഞ്ഞു. അതിലെങ്കിലും തങ്ങള്‍ക്കു ഐക്യപ്പെടാന്‍ ആയല്ലോ! അത്രയും ആശ്വാസം...
ട്രാം വണ്ടികളുടെ നഗരത്തില്‍ കൃത്യമായി തല ചീകാതെ അലസമായി നടക്കുമ്പോള്‍ സ്വയം ശപിച്ചു. എന്തിനാണ് ഈ ജന്മം? ഒന്നും വേണ്ടിയിരുന്നില്ല...
തിരിഞ്ഞു നോക്കുമ്പോള്‍ തുലാസില്‍ നേട്ടങ്ങളെക്കാള്‍ നഷ്ടപെടലുകള്‍ മാത്രം..
അമ്മ, നാട്ടിന്‍ പുറം, കൂട്ടത്തില്‍ കൈമോശം വന്ന മനസ്സും..
എങ്ങും ഇരുട്ട്. അതിലേക്കു ആര്‍ത്തു ചിരിക്കുന്ന തിരകള്‍ . ഒരിക്കല്‍ തിരകള്‍ തീരത്തെ പ്രണയിക്കുന്ന ചിത്രം നല്‍കിയിരുന്നു. അന്നവളുമായി പങ്കിട്ടത് എന്ത് ലഹരിയോടെ ആയിരുന്നു.. ഇന്ന് തിരകള്‍ ഭാഷ മാറ്റിയിരിക്കുന്നു. താനെന്ന ഇരുട്ടിനെ കുറിച്ച് വാചാലമാകുന്നു
ഇന്നലെ ഒരു കുഞ്ഞു താരം ,
എന്നെ നോക്കി കണ്ണു ചിമ്മി..
എന്‍ ജനാലക്കരികില്‍ വന്നു നിന്നു,
എന്നെ കാണാന്‍, കൂടെ കൂട്ടാന്‍..
ഭൂമിയില്‍ നിന്നും മറഞ്ഞവര്‍ നക്ഷത്രങ്ങള്‍ ആയി പുനര്‍ജനിക്കുമെന്നല്ലേ ?
അങ്ങനെയെങ്കില്‍ ആ കുഞ്ഞു നക്ഷത്രം എന്റെ ആരാവാം???....ആ നക്ഷത്രം അതാണ്........
ഭൂമിയില്‍ പിറവിയെടുക്കും മുന്നേ, എന്നില്‍ നിന്നും അടര്‍ന്നു പോയ എന്റെ പാതി....
ഇന്നലെ വന്നു ഒളി കണ്ണാല്‍ ചോദിക്കുകയാണ് എന്നോട്...
ഏന്തേ നീ എന്നെ തിരിച്ചറിയുന്നില്ല??
എന്നെ നോക്കി കണ്ണു ചിമ്മി..
എന്‍ ജനാലക്കരികില്‍ വന്നു നിന്നു,
എന്നെ കാണാന്‍, കൂടെ കൂട്ടാന്‍..
ഭൂമിയില്‍ നിന്നും മറഞ്ഞവര്‍ നക്ഷത്രങ്ങള്‍ ആയി പുനര്‍ജനിക്കുമെന്നല്ലേ ?
അങ്ങനെയെങ്കില്‍ ആ കുഞ്ഞു നക്ഷത്രം എന്റെ ആരാവാം???....ആ നക്ഷത്രം അതാണ്........
ഭൂമിയില്‍ പിറവിയെടുക്കും മുന്നേ, എന്നില്‍ നിന്നും അടര്‍ന്നു പോയ എന്റെ പാതി....
ഇന്നലെ വന്നു ഒളി കണ്ണാല്‍ ചോദിക്കുകയാണ് എന്നോട്...
ഏന്തേ നീ എന്നെ തിരിച്ചറിയുന്നില്ല??
Thursday, June 2, 2011
'മല്യാലം അരിയാത്ത കുട്ടീടെ പടം
സ്ഥലത്തെ റിട്ടയെര്ട് അധ്യാപകനും, പൌര പ്രമുഖനും,സഹകാരിയുമായ ഗോപാലന്‍ മാഷിന്റെ ഷഷ്ടിപൂര്‍ത്തി, നിരവധി പരിപാടികളോടെ ആഘോഷിക്കാന്‍ തിരുമാനിച്ചു..പരിപാടികളുടെ കൂട്ടത്തില്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം നടത്തുവാന്‍ മാഷിന് ഒരു ആഗ്രഹം.. സംഘാടകര്‍ അതിനായി നിരവധി കുട്ടികളെ സംഘടിപ്പിച്ചു..തദിവസം രാവിലെ കുട്ടികള്‍ ച്ചായ പെന്‍സിലും, കടലാസുമായി ഉത്സാഹത്തോടെ എത്തിച്ചേര്‍ന്നു..മാഷ് മത്സരത്തിന്റെ വിഷയം പ്രഖ്യാപിച്ചു.. കോഴിയും, മക്കളും... അപ്പോള്‍ കൂടെയുള്ള ഒരു ആധുനിക അമ്മ പറഞ്ഞു.. സാര്‍ എന്റെ കുറ്റിക്കു മല്യാലം അരിയില്ല എന്ന്..മാഷ് ആകെ കുഴപ്പത്തില്‍ ആയി..ഒടുവില്‍ മാഷ് ആ കുട്ടിക്കു വിഷയം" ചിക്കന്‍ വിത് ബേബീസ് " എന്നു പറഞ്ഞു കൊടുത്തു..കുട്ടികള്‍ വര തുടങ്ങി..നിരവധി വര്‍ണങ്ങളില്‍ ഉള്ള കോഴി കുഞ്ഞുങ്ങള്‍ കടലാസില്‍ നിറഞ്ഞു..കൂട്ടത്തില്‍ ചില വിരുതന്മാര്‍ വയലറ്റ്,പച്ച നിറത്തില്‍ ഉള്ള കുഞ്ഞുങ്ങളെയും വരച്ചു..മത്സരം കഴിഞ്ഞു മാഷ് ചിത്രങ്ങള്‍ നോക്കാന്‍ തുടങ്ങി..കോഴീടെ കൂടെ ചിക്കി പെറുക്കി നടക്കുന്ന കുഞ്ഞുങ്ങള്‍, കോഴീടെ പുറത്തു കയറിയിരിക്കുന്ന തുടങ്ങി നിരവധി ചിത്രങ്ങള്‍.. ഒടുവില്‍ നമ്മുടെ മല്യാലം അരിയാത്ത കുട്ടീടെ പടം നോക്കിയപ്പോള്‍ മാഷിന്റെ കണ്ണ് തള്ളി പോയി...അത് ഇങ്ങനെ ആയിരുന്നു.. ഒരു പാത്രത്തില്‍ ഒരു ഫുള്‍ പൊരിച്ച കോഴിയും, അതിന്റെ ചുറ്റും കത്തിയും, മുള്ളുമായി കൊതിയോടെ ഇരിക്കുന്ന കുട്ടികളും
Wednesday, June 1, 2011
ആരവമില്ലാത്ത യാത്ര
മഴയുടെ ആരവത്തിലേക്കാണ് കണ്ണ് തുറന്നത്. മടുപ്പോ വെറുപ്പോ അല്ലെങ്കില്‍ ഭീതിയോ എന്താണ് മഴയിലൂടെ പുലരി തന്നില്‍ വച്ചു തരുന്നത്... അതൊക്കെ വെറും തോന്നലെന്നു കരുതാന്‍ ശ്രമിച്ചു. എന്നാല്‍ ഉള്ളിലൊരു കിടുക്കം. എന്തോ നനഞ്ഞു കുതിര്‍ന്ന മരച്ചുവട്ടില്‍ പതുങ്ങി നില്‍ക്കുന്നത് പോലെ. താന്‍ പുറത്തിറങ്ങാന്‍ കാത്ത്... രാത്രിയില്‍ എപ്പോഴോ ഇടിയും മിന്നലുമായി തുടങ്ങിയിരുന്നു. ആദ്യത്തെ കാറ്റിനു തന്നെ കരണ്ട് പോയിരിക്കണം. അകലെ എങ്ങോ എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം...
കാറ്റും മഴയും കെട്ടി മറിയുകയാണ്... വിരഹം പോലെ മരണം പോലെ നനഞ്ഞ ഇലകള്‍ ... രാത്രി മഴയില്‍ ഒടിഞ്ഞു വീണ മാവിന്റെ കൊമ്പും അതിന്റെ വെളുത്ത മുറിപ്പാടും... ശിഖരത്തിന്റെ ബാക്കി നില്‍ക്കുന്ന ഭാഗത്തിന്റെ ഉന്നം താനാണ് എന്ന തോന്നല്‍ ... കാഴ്ചകള്‍ എല്ലാം തന്നെ തുറിച്ചു നോക്കുന്നു. എന്തിനു ആ നനഞ്ഞ ഇരുട്ട് പോലും തന്നെ വീഴ്ത്താന്‍ പരുവത്തില്‍ ഒരുങ്ങി നില്‍ക്കുനതായി തോന്നുന്നു.
സീത എഴുന്നേറ്റു.., അല്ലെങ്കിലും എഴുന്നെല്‍ക്കുക എന്നതിന് വല്ല അര്‍ത്ഥവും ഉണ്ടോ? കിടക്കുന്നു ഉറങ്ങിയെന്നു വരുത്തുന്നു. ഉറക്കം പോലും നാട്യമായി മാറിയിരിക്കുന്നു.. ഉറക്കം നഷ്ടപ്പെട്ട കണ്‍ തടത്തില്‍ ഉരുണ്ടു കൂടിയ ഇരുണ്ട തടിപ്പ്... ശബ്ദമുണ്ടാകാതെ കതകു തുറന്നു. ഇറയത്തു നിന്ന് മഴയില്‍ കണ്ണെറിഞ്ഞു, സംഹാരരൂപിയെ പോലെയാണ് പെയ്തിറങ്ങുന്നത്..
എവിടെയാണ് തനിക്കു തെറ്റിയത്.. ഒരിക്കല്‍ മഴയെ പ്രണയിച്ചും, മഞ്ഞു തുള്ളികളെ ഓമനിച്ചും, പുസ്തകങ്ങളെയും , മഴവില്ലിനെയും ,മയില്പീലിയെയും ഇഷ്ടപ്പെട്ടു നടന്നിരുന്ന തനിക്കു എന്താണ് സംഭവിച്ചത്.. ഋതുക്കള്‍ മാറുന്നത് പോലെ തന്റെ സ്വഭാവത്തില്‍ മാറ്റം വന്നതോ, അതോ ജീവിതം വരുത്തിയതോ?
മനസ്സിപ്പോള്‍ മരവിച്ചിരിക്കയാണ്. സ്വന്തം കുഞ്ഞിനെ പ്പോലും ലാളിക്കാനോ, ഓമനിക്കാനോ കഴിയുന്നില്ലല്ലോ.. മരണത്തെയാണ് താനിപ്പോള്‍ സ്നേഹിക്കുന്നത്.. അവന്റെ തണുത്ത കരങ്ങള്‍ പിടിച്ചു യാത്ര പോവാനാണ് സ്വപ്നം കാണുന്നത്..
ഒരു അക്ഷരത്തെറ്റ് എവിടെയോ സംഭവിച്ചിരിക്കുന്നു.. ദേവീ എന്ന് വിളിച്ചു കേള്‍ക്കാന്‍ ആഗ്രഹിച്ച ആ വിളി ഒരിക്കലും കേട്ടില്ല.. ലാളനകള്‍ ഏറ്റുവാങ്ങാന്‍ കൊതിച്ച ശരീരത്തെ അയാള്‍ ഉപദ്രവിചിട്ടെ ഉള്ളൂ.. ഷോകേസില്‍ പാവകുഞ്ഞിനെ പോലെ ഒതുക്കി വെച്ചിരിക്കയാണ് തന്നെ..
വീണ്ടും ചിന്തകള്‍ അക്ഷരത്തെറ്റിനെ കുറിച്ച് തന്നെ ... എവിടെ ആര്‍ക്കാണ് തെറ്റ് പറ്റിയത്.. ഒരു പുരുഷനെയും പ്രണയം എന്ന ഭാവത്തോടെ സ്നേഹിച്ചിട്ടില്ല. വിധി എന്ന് പറയുന്നത് ഇതാവാം.. അങ്ങനെ എങ്കില്‍ അത് ദൈവത്തിന്റെ കയ്യിലല്ലേ? എങ്കില്‍ തെറ്റ് ദൈവത്തിന്റെത്...
അടക്കിയ തേങ്ങലുകള്‍ നിലവിളിയിലേക്ക്.. മഴയത്ത് കരഞ്ഞാല്‍ ആരും കാണില്ലല്ലോ...
മഴത്തുള്ളികള്‍ ശരീരത്തില്‍ ഊര്‍ന്നു ഇറങ്ങവേ മഴ തന്നെ പുണരുന്നതായി അവള്‍ക്കു തോന്നി.. കൂടെ ആ മഴയില്‍ അലിഞ്ഞു ഇല്ലാതാവാനും ..
മഴയില്‍ നിറഞ്ഞു നടക്കുമ്പോള്‍ ഓര്‍ത്ത്, എവിടേക്ക്? തന്റെ കൈ പിടിച്ചു നടക്കുന്ന അജ്ഞാത സഞ്ചാരി ആര്? മഴ ഇരുണ്ടു. ആ നൂലുകളില്‍ അങ്ങനെ അലിഞ്ഞലിഞ്ഞ്... ഇടയ്ക്കു തിരഞ്ഞു നോക്കുമ്പോള്‍ വീടില്ല. മരങ്ങളില്ല, മഴ മാത്രം. ഇപ്പോള്‍ നടക്കുന്നത് താനോ മഴയോ... ഈശ്വരാ...
കാറ്റും മഴയും കെട്ടി മറിയുകയാണ്... വിരഹം പോലെ മരണം പോലെ നനഞ്ഞ ഇലകള്‍ ... രാത്രി മഴയില്‍ ഒടിഞ്ഞു വീണ മാവിന്റെ കൊമ്പും അതിന്റെ വെളുത്ത മുറിപ്പാടും... ശിഖരത്തിന്റെ ബാക്കി നില്‍ക്കുന്ന ഭാഗത്തിന്റെ ഉന്നം താനാണ് എന്ന തോന്നല്‍ ... കാഴ്ചകള്‍ എല്ലാം തന്നെ തുറിച്ചു നോക്കുന്നു. എന്തിനു ആ നനഞ്ഞ ഇരുട്ട് പോലും തന്നെ വീഴ്ത്താന്‍ പരുവത്തില്‍ ഒരുങ്ങി നില്‍ക്കുനതായി തോന്നുന്നു.
സീത എഴുന്നേറ്റു.., അല്ലെങ്കിലും എഴുന്നെല്‍ക്കുക എന്നതിന് വല്ല അര്‍ത്ഥവും ഉണ്ടോ? കിടക്കുന്നു ഉറങ്ങിയെന്നു വരുത്തുന്നു. ഉറക്കം പോലും നാട്യമായി മാറിയിരിക്കുന്നു.. ഉറക്കം നഷ്ടപ്പെട്ട കണ്‍ തടത്തില്‍ ഉരുണ്ടു കൂടിയ ഇരുണ്ട തടിപ്പ്... ശബ്ദമുണ്ടാകാതെ കതകു തുറന്നു. ഇറയത്തു നിന്ന് മഴയില്‍ കണ്ണെറിഞ്ഞു, സംഹാരരൂപിയെ പോലെയാണ് പെയ്തിറങ്ങുന്നത്..
എവിടെയാണ് തനിക്കു തെറ്റിയത്.. ഒരിക്കല്‍ മഴയെ പ്രണയിച്ചും, മഞ്ഞു തുള്ളികളെ ഓമനിച്ചും, പുസ്തകങ്ങളെയും , മഴവില്ലിനെയും ,മയില്പീലിയെയും ഇഷ്ടപ്പെട്ടു നടന്നിരുന്ന തനിക്കു എന്താണ് സംഭവിച്ചത്.. ഋതുക്കള്‍ മാറുന്നത് പോലെ തന്റെ സ്വഭാവത്തില്‍ മാറ്റം വന്നതോ, അതോ ജീവിതം വരുത്തിയതോ?
മനസ്സിപ്പോള്‍ മരവിച്ചിരിക്കയാണ്. സ്വന്തം കുഞ്ഞിനെ പ്പോലും ലാളിക്കാനോ, ഓമനിക്കാനോ കഴിയുന്നില്ലല്ലോ.. മരണത്തെയാണ് താനിപ്പോള്‍ സ്നേഹിക്കുന്നത്.. അവന്റെ തണുത്ത കരങ്ങള്‍ പിടിച്ചു യാത്ര പോവാനാണ് സ്വപ്നം കാണുന്നത്..
ഒരു അക്ഷരത്തെറ്റ് എവിടെയോ സംഭവിച്ചിരിക്കുന്നു.. ദേവീ എന്ന് വിളിച്ചു കേള്‍ക്കാന്‍ ആഗ്രഹിച്ച ആ വിളി ഒരിക്കലും കേട്ടില്ല.. ലാളനകള്‍ ഏറ്റുവാങ്ങാന്‍ കൊതിച്ച ശരീരത്തെ അയാള്‍ ഉപദ്രവിചിട്ടെ ഉള്ളൂ.. ഷോകേസില്‍ പാവകുഞ്ഞിനെ പോലെ ഒതുക്കി വെച്ചിരിക്കയാണ് തന്നെ..
വീണ്ടും ചിന്തകള്‍ അക്ഷരത്തെറ്റിനെ കുറിച്ച് തന്നെ ... എവിടെ ആര്‍ക്കാണ് തെറ്റ് പറ്റിയത്.. ഒരു പുരുഷനെയും പ്രണയം എന്ന ഭാവത്തോടെ സ്നേഹിച്ചിട്ടില്ല. വിധി എന്ന് പറയുന്നത് ഇതാവാം.. അങ്ങനെ എങ്കില്‍ അത് ദൈവത്തിന്റെ കയ്യിലല്ലേ? എങ്കില്‍ തെറ്റ് ദൈവത്തിന്റെത്...
അടക്കിയ തേങ്ങലുകള്‍ നിലവിളിയിലേക്ക്.. മഴയത്ത് കരഞ്ഞാല്‍ ആരും കാണില്ലല്ലോ...
മഴത്തുള്ളികള്‍ ശരീരത്തില്‍ ഊര്‍ന്നു ഇറങ്ങവേ മഴ തന്നെ പുണരുന്നതായി അവള്‍ക്കു തോന്നി.. കൂടെ ആ മഴയില്‍ അലിഞ്ഞു ഇല്ലാതാവാനും ..
മഴയില്‍ നിറഞ്ഞു നടക്കുമ്പോള്‍ ഓര്‍ത്ത്, എവിടേക്ക്? തന്റെ കൈ പിടിച്ചു നടക്കുന്ന അജ്ഞാത സഞ്ചാരി ആര്? മഴ ഇരുണ്ടു. ആ നൂലുകളില്‍ അങ്ങനെ അലിഞ്ഞലിഞ്ഞ്... ഇടയ്ക്കു തിരഞ്ഞു നോക്കുമ്പോള്‍ വീടില്ല. മരങ്ങളില്ല, മഴ മാത്രം. ഇപ്പോള്‍ നടക്കുന്നത് താനോ മഴയോ... ഈശ്വരാ...
മഴ മഴയോട്..
ആരവത്തിന്റെ ഭാഷ എനിക്കറിയില്ല
എന്താവാം തുള്ളി തുള്ളിയോടു പറഞ്ഞിരിക്കുക..
അത് പ്രണയത്തിന്റെ ഭാഷയെന്നു കാറ്റ്.... ഇലകളും അതേറ്റു പാടുന്നു... ഞാന്‍ നിന്നില്‍ എപ്പോഴും ഉണ്ടാവുമെന്ന്... മണ്ണില്‍ ലയിക്കുമ്പോഴും ഒരുമിച്ച്...
അതെ ഇനി നമുക്ക് കണ്ടു തീരാത്ത സ്വപ്നങ്ങളുടെ കണ്ണീര്‍ പോലെ വീണു ചിതറാം...
...തുള്ളി തുള്ളിയില്‍ ചിതറുമ്പോഴും ആത്മാവിന്റെ തുറസ്സില്‍ തോരാതെ പ്രണയം...
മഴനൂല്‍ വളഞ്ഞു മണ്ണില്‍ കുത്തി... പ്രാര്‍ഥനയോടെ... എന്താവാം പ്രാര്‍ഥനയുടെ പൊരുള്‍
എന്താവാം തുള്ളി തുള്ളിയോടു പറഞ്ഞിരിക്കുക..
അത് പ്രണയത്തിന്റെ ഭാഷയെന്നു കാറ്റ്.... ഇലകളും അതേറ്റു പാടുന്നു... ഞാന്‍ നിന്നില്‍ എപ്പോഴും ഉണ്ടാവുമെന്ന്... മണ്ണില്‍ ലയിക്കുമ്പോഴും ഒരുമിച്ച്...
അതെ ഇനി നമുക്ക് കണ്ടു തീരാത്ത സ്വപ്നങ്ങളുടെ കണ്ണീര്‍ പോലെ വീണു ചിതറാം...
...തുള്ളി തുള്ളിയില്‍ ചിതറുമ്പോഴും ആത്മാവിന്റെ തുറസ്സില്‍ തോരാതെ പ്രണയം...
മഴനൂല്‍ വളഞ്ഞു മണ്ണില്‍ കുത്തി... പ്രാര്‍ഥനയോടെ... എന്താവാം പ്രാര്‍ഥനയുടെ പൊരുള്‍
Subscribe to:
Posts (Atom)